Monday, January 28, 2013


അയാള്‍ക്ക്‌ ഈ തിമിരം ബാധിച്ച  കാലത്ത് 
കാഴ്ച മങ്ങിയ  കണ്ണുകളില്‍ 
കണ്ണുനീര്‍ ഉരുണ്ടു കൂടിയിരിക്കുന്നു ..
അത് ഒരു അത്ഭുതമായിരുന്നു 
ഒരു അത്ഭുത കാഴ്ച 
ഉരുണ്ടു വീണ കണ്ണുനീര്‍ തുള്ളി 
രാവിനെ  പകലാക്കാന്‍ 
കൊച്ചു മോന്‍ ഗള്‍ഫില്‍ നിന്നും 
കൊടുത്തയച്ച ഹൈ മാസ്സ്  ഹലോജെന്‍ 
ബള്‍ബിന്റെ തീക്ഷ്ണ പ്രഭയാല്‍ 
 തിളക്കം പൂണ്ടു 
ആ തിളക്കത്തില്‍ കണ്ണുനീര്‍  വറ്റാതിരുന്ന കാലത്തെ 
കണ്ണുനീരും വേദനയും അയാള്‍ കണ്ടു ...
  

അന്ന്.... 
വയറില്‍  തീ നാമ്പുകള്‍ ഉയര്‍ന്നു തുടങ്ങിയ സന്ധ്യക്ക്‌ 
പുകയാത്ത അടുപ്പത്തെ ചട്ടിയും കലവും 
അതിലെ നിത്യ ശൂന്യതയും  
അയാളുടെ കണ്ണുകളെ  അപ്പുറത്തെ പറമ്പിലേക്ക് ക്ഷണിച്ചു 
അവിടെ സമൃദ്ധമായി മരച്ചീനി വിളഞ്ഞു കിടക്കുന്നു 
പക്ഷെ  അത് 
താന്‍ തന്റെ ഇത്തിരി സ്ഥലത്ത് നാട്ടു നനച്ചു വളര്‍ത്തിയ 
വാഴയില്‍   കായിച്ച വാഴക്കുല 
നിര്‍ദയം വെട്ടിക്കൊണ്ടു പോയ ജന്മിയുടെതാണ് ....

പേടിയുടെ ഒരു തണുപ്പ് അയാളുടെ നട്ടെല്ലി ന്നുള്ളിലൂടെ കടന്നു പോയി 
നാണു  നായരുടെ കൈകള്‍ ഉയര്‍ന് താഴുമ്പോള്‍ കേള്‍കുന്ന 
ആ സീല്കാരം അയാളുടെ കാലുകള്‍ കെട്ടിയിട്ടു 
പക്ഷെ ഒഴിഞ്ഞ ചട്ടിയും കലവും അയാളുടെ കാലുകളിലെ 
കാണാ  കെട്ടഴിച്ചു വിട്ടു.. 
വയറിലെ കത്തി ക്കാളല്‍ അയാള്‍ക് ധൈര്യമേകി ....
ഒത്ത ഒരു മരച്ചീനി മുരട്‌ പറിച്ചു 
ഒരു തുരപ്പെനെലിയെ പോലെ 
പച്ചക്ക് കരണ്ട് തിന്നപ്പോള്‍ 
കുടു  കുടാ കണ്ണില്‍ നിന്നും  പ്രവഹിച്ച 
കണ്ണ് നീരാണ്  ഉപ്പു ചേര്‍ത്തത് ....


പിന്നെയൊരു ദിവസം ....
അതേ  ജന്മിയുടെ വീട്ടില്‍ 
കല്യാണ രാവില്‍  
കെട്ടിയുയര്‍ത്തപ്പെട്ട  പന്തലിനപ്പുരത്തു 
കത്തിച്ചു വെച്ച  പാനൂസ് വിളക്കിന്റെ 
പ്രകാശ ധാരക്കപ്പുരം ഇരുളില്‍ ..
വിഷിഷ്ടരുടെ ഭോജനത്തിന്റെ എച്ചിലിന്നു 
ചാവാലിപ്പട്ടി എന്ന പോലെ 
കടിപിടി  കൂടിയപ്പോള്‍ 
പറന്നു വന്നു വീണ 
ഓല മട്ടലിന്റെ പാന്തലുകള്‍ 
മുതുകത്തു ചിത്ര പ്പണികള്‍ തീര്‍ത്തപ്പോഴും 
വറ്റിയിട്ടില്ലാത്ത കണ്ണുകളില്‍ നിന്നും 
ഉറവകള്‍ നാംബെടുത്തിരുന്നുവത്രേ ....

       


ഇന്ന്....
സ്വന്തം വീട്ടില്‍ 
കൊച്ചു മോന്റെ കല്യാണത്തിനു
വിളംബിയതിലും ഏറെ എച്ചിലായപ്പോള്‍ ആണത്രേ 
ഊഷരമായ ആ മരുഭൂമികളില്‍ തെളിനീരുറവ രൂപം കൊണ്ടത്‌ ....
ആശ്ചര്യം... അത്ഭുതം.... അതിശയം .....

പിന്‍കുറിപ്പ് 
(ഇത് ഒരു  കാടന്‍ ഭാവനയുടെ ബാക്കി പത്രം അല്ല!!  
വല്ല്യുപ്പ പറഞ്ഞ  കഥകളില്‍ നിന്നും ...)

Sunday, June 24, 2012

പ്രണബ് മുഖര്‍ജിയെ റായ്സിന കുന്നു കയറ്റുമ്പോള്‍ ....


പ്രണബ് മുഖര്‍ജി ഇന്ത്യയുടെ രാഷ്ട്രപതി യാകുമെനു ഏറെക്കുറെ ഉറപ്പായിരിക്കായാണല്ലോ..  ഏറെ നാളത്തെ അഭ്യൂഹങ്ങളും മറ്റുമൊക്കെ ഇതോടെ അവസാനിക്കുകയാണ്  .  കൊണ്ഗ്രെസ്സിനു പ്രണബ് നോളം പോന്ന ഒരു ഫിഗരില്ല കാണിക്കാന്‍  ,  യോഗ്യന്‍ പ്രണബ് തന്നെ  .  പ്രണബ് തകര്കും രണ്ടു മൂന്നു ദിവസായിട്ട് സോഷ്യല്‍ നെറ്വോര്‍കിംഗ് സൈറ്റ് കളിലൂടെ ചില ആളുകള്‍ അങ്ങനെ തകര്‍ക്കുന്നുണ്ട് .  പക്ഷെ പ്രനബിണിത് വൈകി കിട്ടിയ അംഗീകാരമാണ് ,  രാജിവ് ഗാന്ധി വധിക്കപ്പെട്ടപ്പോള്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടവരില്‍ ഒരാളായ പ്രണബ് താന്‍ ധന മന്ത്രി യായിരിക്കെ തന്റെ കീഴില്‍ റിസേര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയി ജോലി ചെയ്ത മന്‍മോഹന്‍ മന്ത്രി സഭയില്‍ മന്മോഹന് കീഴെ മന്ത്രിയുമായി പ്രവര്‍ത്തിച്ചത് നാം കണ്ടതാണ്,  കൊണ്ഗ്രെസ്സില്‍ പ്രധാന മന്ത്രി പദം ചര്‍ച്ചക്ക് വെച്ചപ്പോഴോക്കെ പ്രണബിന്റെ പേര് ചില  "ശുജായികള്‍"  ചേര്‍ന്നങ്ങു വെട്ടും ഇതായിരുന്നു കീഴ്വഴക്കം പിന്നെ ഇപ്പൊ മാത്രമെന്താ അതിന്നൊരു മാറ്റം  .  സ്വാഭാവികമായും എല്ലാവരും ചിന്തിച്ചു പോകില്ലേ അതെ ഞാനും ചെയ്യുന്നുള്ളൂ  ..  എനിക്കതങ്ങ് നമ്പാന്‍ വയ്യ  ..  കൊണ്ഗ്രെസ്സുകാര് ഒന്നും കാണാതെ പ്രണബിന്നു  ഈ പണി കൊടുക്കൂല്ല ഇതിന്നു പിന്നില്‍ മറ്റെന്തൊക്കെയോ ഉണ്ട്  ...  എന്റെ കുറച്ചു സംശയങ്ങള്‍ ആണേ  ...

യു പി എ എന്നത് തന്നെ പ്രണബ് എന്നാ രാഷ്ട്രീയ ചാണക്യന്റെ ചിന്തയുടെ ഫലമാണ്  ,  യു പി എ യില്‍ എന്ത് തന്നെ പ്രശ്നമുണ്ടായാലും നേരിട്ട് ചെന്ന്  ഇടപെട്ടു ആ പ്രശ്നം പ്രശ്നമാല്ലതാക്കുന്ന അദ്ദേഹത്തിന്റെ ബുദ്ധികൂര്‍മത്യ പരക്കെ അംഗീകരിക്കപ്പെട്ട  കാര്യമാണ്  .  പല രാഷ്ട്രീയ പ്രതിസന്ധികളിലും യു പി എ യെയും അതിനെക്കാളും ഉപരി കൊണ്ഗ്രെസ്സിനെയും രക്ഷിച്ചിരുന്നത്‌ പ്രണബ് ആയിരുന്നു  ,  പക്ഷെ എന്താണെന്നറിഞ്ഞു കൂടാ കഴിഞ്ഞ കുറെ പ്രശ്നങ്ങളില്‍ പ്രണബ് അത്ര അങ്ങ് കയറി ഇടപെട്ടില്ല പകരം കപില്‍ സിബാലും പ ചിദംബരവുമൊക്കെ കിട്ടിയ അവസരം പരമാവധി കൊളമാക്കുകയും ചെയ്തു,  പ്രത്യേകിച്ചും അണ്ണാ ഹസാരെ  ,  ബാബാ രാംദേവ് പ്രശ്നങ്ങളില്‍,  എന്തായിരിക്കും ഈയൊരു പിന്മാറ്റതിന്നു കാരണം എന്ന്  പലരും ആലോചിച്ചിരിക്കണം  ,  എന്റെ അഭിപ്രായത്തില്‍ ഗവണ്മെന്റിന്റെ പല വിദേശ നയങ്ങളിലും പ്രകടമായ വിയോജിപ്പ് പ്രകടിപ്പിചിരുനുവത്രേ പ്രണബ്  .  മന്‍മോഹന്റെ പല നിലപാടുകളുടെയും പാര്‍ടിക്ക് ഉള്ളിലെ വിമര്‍ശകനായിരുന്നു പ്രണബ് അത് കൊണ്ട് തന്നെ പല വിദേശ ബന്ധങ്ങളുടെയും മുന്നിലെ പ്രധാന പ്രതിബന്ധമായി പ്രണബ് നിന്നു,  പല വിദേശ കുത്തകകളുടെയും കണ്ണില കരടായി മാറുകയും ചെയ്തു  ,  യഥാര്‍ഥത്തില്‍ ഈ പ്രതിബന്ധത്തെ വേരോടെ അങ്ങ് എടുത്തു മാറ്റലല്ലേ കൊണ്ഗ്രെസ്സുകാര്‍ ഈയൊരു സ്ഥാനം കൊടുത്തു കൊണ്ട് ചെയ്യാന്‍ പോകുന്നത്  .തീര്‍ന്നില്ല

കൊണ്ഗ്രെസ്സിന്റെ സമകാലിക രാഷ്ട്രീയ പ്രകടനങ്ങള്‍ വിശിഷ്യാ രാഹുല്‍ മോന്റെ പരിഷ്കാരങ്ങള്‍കു ശേഷം ഏറെ ആശാവഹമല്ല  ,മോന്‍ നേരിട്ട് പട നയിച്ച യു പി യില്‍ മോന്റെ ചീരാപ്പ് തുടക്കലും അല്ലറ ചില്ലറ ട്രപ്പീസു കളിയൊന്നും ഏറ്റില്ല  (യു പി ക്കാരും മോഹന്‍ലാലിന്‍റെ ഭൂമിയിലെ രാജാക്കന്മാര്‍ കണ്ടു കാണണം)  പോട്ടെ രാഹുല്‍ മോന്റെ കൂടെ പ്രിയങ്ക മോളും കൂടി ഇറങ്ങി ആങ്ങളേനെ സഹായിക്കാന്‍ എവിടെ നോ രക്ഷ  !  പിന്നെയാനെങ്കിലോ എല്ലാ മൂക്കൊലിപ്പിച്ചു നടന്ന വിവരമില്ലാത്ത ചെക്കന്മാരും എം എല്‍ എ മാറും എം പി മാറ് മോക്കെയായി അതും രാഹുല്‍ മോന്റെ തുഗ്ലാക്കിയന്‍ പരിഷ്കാരങ്ങള്‍ ,പലപ്പോഴും ഇവരുടെ വിവരക്കെടിന്നു ഉത്തരം പറയേണ്ടി വരുന്നതോ മുതിര്‍ന്ന നേതാകളും കേരളത്തിലെ ചില വീട്ടു   പേര് വിവാദങ്ങളൊക്കെ ഒന്നോര്‍ത്തു നോക്കുന്നത് നന്നായിരിക്കും .. ആകെ മൊത്തം ചീറ്റിപ്പോയ രാഹുല്‍ മോന്റെ നിറം മങ്ങിയ മോന്തായം കൊണ്ട് എങ്ങനെയാ ഇന്ത്യന്‍ പ്രധാനമന്ത്രിയാകാന്‍ പറ്റുവ പിന്നെ നല്ലൊരു ഇടവും വേണ്ടേ പ്രണബ് അങ്കിള്‍ പോകുമ്പോള്‍ ഒഴിവു വരുന്ന സീറ്റ്‌ നമ്മുടെ രാഹുല്‍ മോന്   കളിയ്ക്കാന്‍ കൊടുത്തൂടെ ഒരു അമ്മ മോന് ഇത് പോലെ കളിപ്പാട്ടം കൊടുത്തത് നമ്മള്‍ മറന്നിട്ടില്ല (സഞ്ജയ്‌ ഗാന്ധി പറഞ്ഞു വരുമ്പോള്‍ രാഹുല്‍ മോന്റെ മൂത്താപ്പ ഇങ്ങനെ ഒരു കേന്ദ്ര മന്ത്രി സ്ഥാനതിരുന്നിട്ടല്ലേ മന്‍മോഹന്‍ മാമനെ മാറ്റി രാഹുല്‍ മോന് നാളെ  പ്രധാന മന്ത്രി ആകാന്‍ പറ്റൂ   നമ്മള് മുതു മുത്തച്ചന്മാരായിട്ടു ഇരുന്നു വരുന്ന കസേരയാ അതങ്ങനെ വിട്ടു കൊടുക്കാന്‍ പറ്റുമോ?? അപ്പൊ പിന്നെ പ്രണബ് അങ്കിളിനെ അങ്ങ് നൈസായിട്ടു രൈസിനാ കുന്നിന്റെ മണ്ട നിരങ്ങാന്‍ വിട്ടിട്ടു നമുക്ക് ഇപ്പറഞ്ഞ കാര്യങ്ങളിലൊക്കെ ഒന്ന്  ശ്രദ്ദിക്കാലോ ,,, ഞങ്ങള് പൊതു ജനമെന്താ കഴുതകളാണെന്ന് കരുതിയോ മാഡം ...

പിന്നിലെ കുത്ത് സാധാരണ ചന്നിയായ വയസ്സന്മാരെ ഗവര്‍ണരാക്കി സൈടാക്കുന്ന പോലെ പ്രണബിനെ രാഷ്ട്ര പതിയാക്കി അങ്ങ് സൈടാക്കാംഎന്നോന്നും വ്യാമോഹിക്കണ്ട അങ്ങേരു കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം ആര്‍കും ഉപദ്രവമോന്നുമില്ലാതെ എന്തിനു വാ പോലും  തുറക്കാതെ കുന്നിറങ്ങുന്ന പ്രതിഭയാന്ടിയെ പോലെയല്ല ഇത് ഒരു ലേശം ബുദ്ധിമുട്ടും ഒന്ന് മെരുങ്ങാന്‍ ,ഞങ്ങള്‍ കഴുതകള്‍ അല്ലാത്ത  ബുദ്ധിയും  ധിഷണയും വല്ലവന്റെയും നാക്കിന്നു കീഴില്‍ അടിയറ വെച്ചിട്ടില്ലാത്ത യുവ ജനം അങ്ങേരില്‍ ഇത്തിരി പ്രതീക്ഷയൊക്കെ വെച്ച് പുലര്‍ത്തുന്നുണ്ട് . കലാമിന്നു ശേഷം ഒരു ജനകീയനായ രാഷ്ട്രപതി അതാണ്‌ ഞങ്ങളുടെ ആവശ്യം ... പ്രണബ് ദാ അങ്ങ് ഞങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരും എന്ന് തന്നെയാണ് ഞങ്ങളുടെ , ഇന്ത്യന്‍ യുവതയുടെ പ്രതീക്ഷ ,       ഭാവുകങ്ങള്‍ ....     

Saturday, June 16, 2012

മെഹ്ദി ഹസ്സന്‍ ശരീരം വെടിഞ്ഞു ........



മെഹ്ദി ഹസ്സന്‍ ആ പേരിലുണ്ട് സംഗീതം ലോകമെങ്ങും അതിശയിച്ചു നിന്നിട്ടുണ്ട് ആ മനോഹരമായ നാദ ധാരക്ക് മുന്നില്‍ അനേകായിരങ്ങള്‍ ആ മുഖത്തേക്ക് സംശയത്തോട്‌ നോക്കി നിന്നിട്ടുണ്ട് കര്കഷമെന്നു തോന്നിക്കുന്ന ഈ മുഖത്തിന്റെ ഉടമയില്‍ നിന്നും തന്നെയോ ഇത്ര മനോഹരമായ ഗസലുകള്‍ ഉത്ഭവിക്കുന്നത് എന്ന് .. മെഹ്ദി ഹസ്സന്‍ ജനലക്ഷങ്ങള്‍ കെന്ന പോലെ എനിക്കും എന്റെ വേദനകളുടെ ലഹരിയാണ് ഉണ്നിഎട്ടന്‍ ചില്ല് ചഷകങ്ങളില്‍ പകരുന്ന കറുത്ത നിറമുള്ള വേദന സംഹാരിയെക്കാള്‍ വലിയ മനോഹരമായ ലഹരി .... എന്റെ ആത്മാവിന്റെ അന്തര ആഴങ്ങളിലേക്കിറങ്ങി ചെന്ന് എന്നെഎന്റെ വേദനയെ സുഖപ്പെടുത്തുന്ന പൈസ വേണ്ടാത്ത ആര്‍ത്തിയോടെ എന്റെ പോക്കെട്ടിന്റെ കനം നോക്കാത്ത മഹാനായ ഭിഷഗ്വരന്‍ ഉസ്താദ് മെഹ്ദി ഹസ്സന്‍ .ഞാന്‍ വേദനിക്കുമ്പോള്‍ എന്നെ സമാശ്വസിപ്പിക്കാന്‍ എന്റെ എക്സ് ത്രീ മൊബൈലിലെ ഇയര്‍ ഫോണില്‍ എന്റെ നിര്ധേഷതിന്നായി ആ കുഞ്ഞു കുഴലിന്റെ അങ്ങേ തലക്കല്‍ ക്ഷമയോടെ കാത്തിരിക്കുന്ന ഉസ്താദ് .. ആ കുഞ്ഞു കുഴലിലൂടെ ഞാന്‍ ആ മഹാപ്രവാഹത്തെ എന്നിലേക്ക്‌ ആവാഹിക്കുകയായിരുന്നു വിരഹം വേദനയായി പടര്‍ന്ന ആ രാവുകളില്‍ കറുത്ത പുകയില കഷ്ണങ്ങല്കും എരിയുന്ന പുകയിലക്കും എന്റെ വേദന അടക്കുവാന്‍ കഴിഞ്ഞില്ല ഭഗ്ന പ്രണയം എന്റെ മനസ്സില്‍ തീര്‍ത്ത ആ മഹാ ചിതയുടെ ചൂടിലെക്കും വേവിലെക്കും ഒരു കുളിര്‍ മഴയായ് പെയ്തിരങ്ങുവാന്‍ വേണ്ടിയാണ് അദ്ദേഹം "മുഹബ്ബത്ത് കര്നെ വാലെഎന്നെ തന്റെ എക്കാലത്തെയും മികച്ച ഗസല്‍ ആലപിച്ചത് എന്ന് ഒരു പാതിരാ ക്കിനാവില്‍ അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്.
പണ്ടെന്നോ വീട്ടിലെ ഇരുട്ടറകളില്‍ ആരോ വാപ്പയോ മറ്റോ ഉപേക്ഷിച്ച ആ പഴയ കാസെറ്റില്‍ നിന്നും ആണ് ഞാനും ഉസ്താദും ആദ്യമായി പരസ്പരം പരിചയപ്പെടുന്നത് ഉദ്ധേശം ഒരു പത്താം ക്ലാസ് സമയം അന്ന് മുതല്‍ ഇന്നോളം ഞാന്‍ ഉസ്താദിനെ തെടിക്കൊന്ടെയിരിക്കയായിരുന്നു.... ഇപ്പൊ ഇ അടുത്ത കാലത്ത് ഞാനൊരു പഴയ പ്രവാസിയെ പരിചയപ്പെടാനിടയായി പുള്ളി ഉസ്താദിനെ ക്കുറിച്ചും അദ്ദേഹത്തിന്റെ പാട്ടുകളെ ക്കുറിച്ചും വാ തോരാതെ പറഞ്ഞു ഇട മുറിയാത്ത ഒരു ഗസല്‍ പോലെ ... "രണ്ജിഷ് ഹായ് സഹിഎന്നാ ഹൃദയത്തിന്റെ ഗീതം ഞാനാദ്യമായി കേള്കുന്നത് ഒരു കോട്ടയം ട്രെയിന്‍ യാത്രക്കിക്ടെയാണ് അതും ഒരു വിശുദ്ദയുടെ ഫോണില്‍ നിന്നും, മറ്റുളവരുടെ കണ്ണീര്‍ ഒപ്പുന്ന അവരുടെ കന്നീരോപ്പുന്നത് ഉസ്താദിന്റെ പാട്ടുകള്‍ ആണത്രേ ... 
                ബോംബുകള്‍കും യുദ്ധങ്ങള്‍കും കഴിയാത്തത് തന്റെ സ്വര മാധുരിയാല്‍ സാധിച്ച പ്രതിഭാശാലി അത്യപൂര്‍വമായ കഴിവിനാല്‍ ഇന്ത്യാകാരനെയും പാകിസ്ഥാനിയെയും അനിര്‍വചനീയമായ  അനുഭൂതിയിലേക്ക്‌ എത്തിച്ചു അവര്കുള്ളിലെ കാലുശ്യങ്ങളെ കുറച്ചു നേരത്തേക്കെങ്കിലും മായ്ച്ചു കളഞ്ഞു ഉസ്താദ് . ഉസ്താദിനെയോ  ഗുലാം അലിയെയെയോ ഒരു പകിസ്ഥാനിയായി നാം കണ്ടിട്ട് കൂടിയില്ല. സംഗീതം സീമാതീതം ആണ് അതിനു ഭൂമിശാസ്ത്ര പരമായ ഒരു അതിര്‍വരമ്പുകളും ഇല്ല അത് കൊണ്ടല്ലേ "സിന്ദഗീ തോ സഭീ" നമ്മളും മൂളിപ്പോകുന്നത് . അത് കൊണ്ടല്ലേ ഇന്ത്യയുടെ വാനമ്പാടി ലതാജി അദ്ദേഹത്തിന്നു ലോകത്തിന്റെ ഇതു കോണില്‍ പോയി ചികിത്സിപ്പിക്കാനും താല്പര്യം  പ്രകടിപ്പിച്ചത് . നൂറ്റാണ്ടില്‍ ഒരിക്കലെ  ഇത് പോലെ ഒരു ഇതിഹാസം ഉയിര്‍ കൊള്ളൂ . 
           ഇന്ത്യയും ഇന്ത്യക്കാരെയും ഒരുപാടിഷ്ടമായിരുന്നു  ഉസ്താദിന്നു ഇനി അദ്ദേഹം ഇന്ത്യയില്‍ വരുമ്പോള്‍ അതെവിടെയായിരുന്നാല്‍ കൂടിയും  അവിടെ പോകണമെന്ന എന്റെ ആഗ്രഹം കൂടിയാണ് ഇല്ലാതാകുന്നത്.  അദ്ദേഹത്തിന്നു കോഴിക്കോട് വളരെ ഇഷ്ടപ്പെട്ടെന്നും തിരിച്ചു ഒരു വരവ് ഇങ്ങോട്ട് ഉണ്ടാകുമെന്നും മറ്റും  പറഞ്ഞു കേട്ടിട്ടുണ്ട് .കോട്ടക്കല്‍ ആര്യ വൈദ്യ ശാലയിലെ  ചികിത്സാ കാലത്ത് കൊഴികൊട്ടെ ജന സഹസ്രങ്ങള്‍ക് മെഹ്ദി സാബിന്റെ  ഗസല്‍ വിരുന്നോരുക്കിയവര്‍ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്ന് ചില കൊഴികൊടന്‍സ് പറഞ്ഞത് ഇന്നലെയും ഞാന്‍ കേട്ടിട്ടുണ്ടായിരുന്നു 


                                              വിരഹത്തെ ഇത്രമേല്‍ മനോഹരമായി അതിന്റെ കാവ്യ ഭംഗി ഒട്ടും ചോര്‍ന്നു പോകാതെ അവതരിപ്പിച്ച ഒരു ഗായകനും ഇല്ലത്രെ, മെഹ്ദി ഹസ്സന്റെ ഗസലുകള്‍ ആത്മാവിന്റെ സംഗീതമാണ് , തോരാ കണ്ണ് നീരിന്നു മുകളിലെ മന്ദസ്മിതമാണ്  ആശ്വാസമാണ് , പ്രണയത്തേക്കാള്‍ വിരഹതോടുള്ള പ്രണയമാണ്  പ്രതീക്ഷയാണ് എന്റെ ആത്മാവിന്റെ സംഗീതമാണ് "ആബ്കെ ഹാം  ബിച്ടെ"  ഗസല്‍ ഉയരുമ്പോള്‍ നാം അനിര്‍വചനീയമായ അനുഭൂതിയിലേക്ക്‌  മാറ്റി നടപ്പെടുന്നു ഉയരുന്ന തബലയുടെ താള പെരുപ്പങ്ങള്‍ മനസ്സിന്റെ ദ്രുത താളങ്ങളായി മാറുന്നു മനസ്സും ശരീരവും  ഒന്നാകുന്നിടത് ഗസല്‍ പൂര്‍ത്തിയാകുന്നു നാം വേദനകളില്‍ നിന്നും മുറിപ്പാടുകളില്‍ നിന്നും മുക്തനാകുന്നു ....  
                       ഗസല്‍ ആസ്വാദകര്‍ തീര്‍ത്തും വിഷമ  സന്ധിയിലാണ് സൌമ്യ സ്വരവുമായി ആത്മാവിനെ തൊട്ടുണര്‍ത്തിയ  ജഗ്ജിത് സിംഗ് യാത്രയായി .... ഹൃദയ  കീറി മുറിക്കുന്ന വേദനയില്‍ നമുക്ക് ആശ്വാസമാകാന്‍ ഇനി ഗസലിന്റെ ചക്രവര്തിയുമില്ല അവശേഷിക്കുന്നത് ഒരേ ഒരു  രാജകുമാരന്‍ മാത്രം .. ഗുലാം അലി ,  ഈ ശൂന്യതയിലും നമുക്ക് ആശ്വാസമാകുക അവര്‍ പാടിയിട്ടെച്ചു പോയ മനോഹരങ്ങളായ ഗസല്‍ മാലകളാണ് നമ്മളത് വെറുതെ എടുതനിഞ്ഞാല്‍ മതി നമുക്കവരെ അനുഭവിക്കാം നമ്മുടെ വേദനകളെ മറക്കാം. എനിക്കുറപ്പുണ്ട് ജഗ്ജിത്തിന്റെയും മെഹ്ദി സാബിന്റെയും ഗസലുകള്‍ ഇനിയും ഇവിടെ  ജീവിക്കും മനുഷ്യന് വേദന ഉള്ളിടത്തോളം .. . തീര്‍ച്ച


                              ഉമ്പായിയെ പ്പോലെ ഞാന്‍ അദ്ദേഹത്തെ നേരിട്ട് കണ്ടില്ല ,ഷഹബാസിനെ പോലെ ഞാന്‍  ഏകാലവ്യനായില്ല 2000 ത്തില്‍ ടാഗോരെ സെന്റിനേരി  ഹാളില്‍ തിങ്ങി നിറഞ്ഞ ജന സഹസ്രത്തെ  പ്പോലെ അദ്ദേഹം പാടുന്നത് കണ്കുളിര്‍ക്കെ കണ്ടില്ല എന്നിരുന്നാലും ഒന്ന് പറഞ്ഞോട്ടെ  ഞാന്‍ അദ്ദേഹത്തെ ആസ്വദിക്കുകയല്ല അനുഭവിക്കുകയാണ് എന്റെ ആത്മാവിന്റെ ആഴങ്ങളില്‍ ചിരന്ജീവിയായ് കുടിയിരുത്തുകയാണ്..... 




      കണ്ണീര്പൂക്കളോടെ ഹൃദയം  നുറുങ്ങുന്ന വേദനയില്‍ ഒരു രോഗി ................... 
                         

Thursday, January 26, 2012

ഉത്തരാധുനിക കാലത്തെ "ഇന്നും ഔടും"

മണ്ണെണ്ണ വിളക്ക് ഒട്ടു മിക്ക കഥകളിലും മുനിഞ്ഞു നിന്ന് കത്താറുണ്ട്.എന്തോ ഉത്തരാധുനികന്നു അതിഷ്ടായില്ല,ഉത്തരാധുനിക കാലത്ത് ഈ വക സാധനങ്ങളെല്ലാം തന്നെ "ഔട്ട്‌"ആണ് . കഥയെഴുതുന്ന ഒരു രോഗമുണ്ടായത് കൊണ്ടാണ് ഉത്തരാധുനികന്‍ മതിലില്‍ ഒരു പുതിയ ടിം ലൈറ്റ് സെറ്റ് വാങ്ങി വെച്ചത്. കഥ വായിക്കുന്ന വായനക്കാര്‍ക്ക് ഒരു ഫീല്‍ വേണല്ലോ അല്ലെങ്കിലും ഫീല്‍ ഉത്തരാധുനികമായാലല്ലേ ഇക്കാലത്ത് പിടിച്ചു നിക്കാന്‍ പറ്റൂ 
പഴയ കഥാകരന്മാരോക്കെ ഈ വിളക്ക് കൊണ്ട് എന്തോരം ഫ്ലാഷ് ബാക്ക് കഥകള്‍ എഴുതിയിട്ടുണ്ട് . ഉത്തരാധുനിക കാലത്തെ ഫീല്‍ ചോര്‍ന്നു പോകാതിരിക്കാനായാണ് കഷ്ടപ്പെട്ട് സണ്‍‌ഡേ മാര്‍കെറ്റില്‍ പോയി ഈ സെറ്റ് വാങ്ങിച്ചത്. ഫീല്‍ ചോരരുതല്ലോ .. ആ ഫീല്‍ ഇല്ലാത്തവരെല്ലാം  ഇന്ന് പൈങ്കിളി സാഹിത്യകാരനാണ് . ഇന്നൊരു ഉത്തരാധുനിക  സാഹിത്യകാരനാകണമെങ്കില്‍  അയഞ്ഞ ജുബ്ബയുടെയോ ഊശാന്‍ താടിയോ തുണി സഞ്ചിയോ അല്ല വേണ്ടത്. മറിച്ചു ഡെനിം ബ്ലൂ ഷര്‍ട്ടും ലെവിസ്  ജീനും ചപ്ര ച്ചുപ്ര മോഡേണ്‍ താടിയും മതി. 
പിന്നെ മൈകിന്നു മുന്നിലെത്തിയാല്‍ മഹാന്മാരായ എഴുത്തുകാരൊക്കെ അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ തട്ടി വിടുക എന്നിട്ട് ലോകത്തോടുള്ള സകല ദേഷ്യവും കണ്ണുകളില്‍ ആവാഹിച്ചു തന്റെ പുതിയ കണ്ണടയുടെ ഫ്രായ്മിനുള്ളിലൂടെ പുരംതള്ളനംപിന്നെ  നമുക്ക് ചുറ്റും ഉത്തരാധുനികം  ആവണം ....... 

                                            ചുവരിലെ ക്ലോക്ക് ഡിജിറ്റല്‍  ‍ ആക്കിയത് പോയ രാത്രിയിലെപ്പോഴേ ആ പഴയ പെണ്ടുലത്തിന്റെ ആ നശിച്ച ടിക്ക് ടിക്ക് നാദം പഴയ ഒരു പേടിയെ ഉണര്‍ത്തിയത് കൊണ്ടാണ് . ഹോ ആശ്വാസത്തോടു  കൂടി ഇപ്പൊ കിടക്കാം. മുറിയില്‍ ചൂട് കൂടുന്നു ജനലൊന്ന് തുറന്നിടാമെന്നു കരുതിയാലോ ജനല്‍ വഴി വരുന്നത് പഴയ കഥാകാരന്മാരെ പുളകമണിയിച്ച്ച  കാറ്റാണ്.  ഛെ ആ കാറ്റ് പൈങ്കിളി കാറ്റാണ്. അത് കൊണ്ടാണ് ജനവാതില്‍ അടച്ചു വെച്ച് സദാ മുരണ്ടു കൊണ്ടിരിക്കുന്ന ഒരു ശീതീകരണി സ്ഥാപിച്ചത്. യന്ത്ര മുരള്‍ച്ച ആണിന്നു ഈ മുറിയിലെ താരാട്ട് പഴയ ആ നാല്കെട്ടിലെ അറയൊന്നില്‍  അമ്മയുടെ മാറത്തു ചാഞ്ഞു കിടക്കുമ്പോള്‍ കേട്ട ആ മനോഹരമായ  താരാട്ട് എന്റെ മക്കള്‍ കേള്‍കണ്ട. ഹോ തല തരിക്കുന്നു ജാഗരൂകനായി തിരഞ്ഞത് പക്ഷെ എല്ലാകാലത്തും ആളുകള്‍ ഒരു പോലെ തിരഞ്ഞ "സാധനം" തന്നെയായിരുന്നു . ആ പ്ലാസ്റിക് കൂടില്‍ നിന്ന് ആ സാധനം എടുത്തു സിഗരെട്ടിനുള്ളിലെ പുകയില തട്ടിക്കളഞ്ഞു സാധനം നിറച്ചതും പഴയ പോലെ തന്നെയാ അതിന്നു മാറ്റമില്ല. ആദ്യത്തെ പുകയെടുത്തപ്പോള്‍ കിട്ടിയത് ആ പഴയ കിക്ക് തന്നെയായിരുന്നു അതിന്നും മാറ്റമില്ല. മുറിയില്‍ കഞ്ചാവ് പുക തീര്‍ത്ത പുതിയ രൂപങ്ങള്‍ അയാള്‍ക് ഒരു പുതിയ കഥയ്ക്കുള്ള ത്രെഡ് ആയിരുന്നു ആ കഥക്ക് അപ്പോള്‍ തന്നെ ഒരു ആധുനിക പേരും അദ്ദേഹം കണ്ടെത്തി അവ്യക്ത ജ്യാമിതി . ഇതിലൂടെ അദ്ദേഹം കഞ്ചാവ് പുകയിലെ  ജ്യാമിതീയ വ്യാഖ്യാനങ്ങള്‍ കണ്ടെത്തി. കട്ടിലിന്നടിയില്‍  നിന്നാണെന്നു തോന്നുന്നു ഒരു വൃത്തി കെട്ട നാറ്റം  ആഹ ഞാന്‍ മറന്നു പോയി ഹോ ഈ മറവിക്കും മാറ്റമില്ലല്ലോ അല്ലെ ആ മണം  എന്റെ പുതിയ റീബോക്ക് സ്പോര്‍ട്സ് ഷൂവില്‍ നിന്നാണ് പണ്ട് എന്റെ ബാട ശൂവില്‍ നിന്നും ഇതേ മണം  തന്നെയായിരുന്നു വന്നിരുന്നത് ഹോ അതിന്നും മാറ്റമില്ല. ഇന്നലെ ഭാര്യ ഇവിടില്ലാരുന്നെ അല്ലെങ്കിലും അവളെകൊണ്ട്‌ നേരമുണ്ടോ ക്ലബ്‌ പാര്‍ട്ടി എന്നൊക്കെ പറഞ്ഞു ഓടുകയല്ലേ ഒരു പുരുഷനെ ഏറ്റവും ത്രിപ്തിപ്പെടുത്തെണ്ടത് അവന്റെ ഭാര്യയാണ് ആഹ ഈ ചിന്തയും പണ്ട് മുതല്കെ ഇങ്ങനെയാണല്ലോ അല്ലെ. അപ്പോള്‍ ഒരു പുരുഷന്‍  എന്നാ നിലക്ക് ഞാന്‍ അങ്ങനെയോന്നാഗ്രഹിച്ചതും തെറ്റല്ല ഇതും പഴയതാ കേട്ടോ.  പണ്ടും ഞാന്‍ ഒരുപാട് കണ്ടിട്ടുണ്ട് മുതലാളിമാര്‍ ഇരുട്ടിയാല്‍ ചെറുമക്കുടിലുകളുടെ ചെറ്റ  പൊക്കുന്നത്. പക്ഷെ ഇന്ന് വേശ്യകള്‍ നമ്മളെ പ്രത്യേകം സുഖിപ്പിക്കുന്നു പതിനാറു തികയാത്ത ചരക്കുകള്‍ പോലും ഇന്ന് അച്ഛനോടൊപ്പം വന്നു ഇറച്ചി വിറ്റു പോകുന്നുണ്ട്. പണ്ട് ഞാന്‍ കോളേജില്‍ പഠിക്കുമ്പോള്‍ വീട്ടിലെ പണിക്കാരി നാണിയുടെ  മകളുണ്ടായിരുന്നു ചീരു , ചെറുപ്പത്തിലെ അവളുടെ സമൃദ്ധമായ മാറിടം എന്നിലെ പുരുഷനെ ഉണര്താരുണ്ടായിരുന്നു. നാണി ത്തല്ല വീട്ടിലുണ്ടെന്ന് ഉറപ്പു വരുത്തി അവളുടെ വീട്ടില്‍ ചെന്ന് അവളെ നിര്‍ബന്ധപൂര്‍വ്വം ആ ചാണകം മേഞ്ഞ നിലത്തു ചായ്ച്ചു കിടത്തിയപ്പോള്‍ തോന്നിയ ആ ആവേശത്തിന്റെ നാലിലൊന്ന് ഇന്നലെ മോഡേണ്‍ വേശ്യയോടോത് നഗരത്തിലെ ഏറ്റവും വല്യ ഹോട്ടലിലെ പുത്തന്‍ വിദേശ മണമുള്ള മുറിയില്‍  ഇലായിരുന്നു .  പണ്ട് ചീരുവിന്റെ മാറത്തു  മുഖം പൂഴ്ത്തിയപ്പോള്‍ കിട്ടിയ  ആ ചൂടും ഈ വേശ്യയുടെ മാറിടത്തില്‍ ഇല്ലായിരുന്നു അവിടെ തണുപ്പായിരുന്നു ശവം എന്ന പോലെ മരവിച്ചിരുന്നു. 
                                             മുറ്റത്തെ മണല്‍ ഒരു ബോര്‍ ആണ് ഭാര്യ പറഞ്ഞത് കൊണ്ടാണ് ഇന്റര്‍ ലോക് ടൈല് വെച്ചത് ആ ടൈല് നു മേലെക്കാ അച്ഛന്റെ  പോയ കാലത്തെ മുറുക്കി തുപ്പല്‍  ഹോ മനുഷ്യന്റെ തൊലിയുരിഞ്ഞു പോയി ഇതും പഴയതാട്ടോ രൂപാ ഒന്നും രണ്ടുമല്ല ആ ഇപ്പൊ പഴയ രൂപയുമല്ല അതും മാറിയല്ലോ . ലക്ഷങ്ങളാണ് ഈ കിടന്നു തിളങ്ങുന്നത് അവിടെക്കാ അച്ഛന്റെ ഒരു തുപ്പല്‍ . അച്ഛന്‍ നന്നാവില്ല ഈ കാലം പിടിക്കേം  ഇല്ല അത് കൊണ്ട് ഞാന്‍ തന്നെ മുന്‍കൈയെടുത്തു ഉത്തരാധുനിക തുപ്പല് പഠിപ്പിക്കാന്‍ നിന്ന് നോ രക്ഷ അമ്മ പിന്നെ പോയ  കാലത്തെ പോയതു  കൊണ്ട് ആ ബുദ്ധിമുട്ടുണ്ടായില്ല. അങ്ങനെ ഞാന്‍ ഒരു ആധുനിക പുകയുല്പാദന യന്ത്രം വാങ്ങി കൊടുത്ത് നോക്കി ഊഹും അങ്ങനെയാണ്  കുറെ പൈങ്കിളി കൂട്ടുകാരുടെ അടുത്തെക്കയച്ചത്  ഇവര് വൃദ്ധ സദനം എന്നൊക്കെ പറയും റിലാക്സേഷന്‍   സെന്റര് അതാ പുതിയ പേര്  അവിടെ അച്ഛന്റെ കാലത്തെ കുറെ ആളുകളുണ്ട് കുറെ പൈങ്കിളി കൂട്ടുകാര്‍. മൂപര് അവിടെയിറക്കിപോന്നു . ഹോ അങ്ങനെ ഒരു വിധം എല്ലാം ഒന്ന്   ഉത്തരാധുനികമാക്കി ഇനി കിടന്നുറങ്ങാം മതിലില്‍ നിന്നും ശീതീകരണി മുരണ്ടു തണുപ്പ് പെയ്തു ഹോ വിറക്കുന്നു ആഹ വിറ ഇതും പഴയതാണല്ലോ അല്ലെ ഒരു പുതപ്പിന്നടിയിലേക്ക് അത് മെല്ലെ തലപൂഴ്ത്തി ഉത്തരാധുനിക ബുദ്ധി ജീവി.....
  
                               ഹോ എന്റെ പേനയുന്തി ഉത്തരാധുനികാ.......... അന്റെ ഒലക്കമ്മലെ ഒരു  ഇന്നും ഔടും..........

Saturday, December 31, 2011

അമ്മച്ചിയുടെ ഇമ്മിണി ബല്യ ബെളവുകള്‍

അവരുടെ സൗഹൃദം അത്രയ്ക്ക് കീര്‍ത്തിപ്പെട്ടതായിരുന്നു, എന്തിന്നേറെ എന്റെ നാട്ടിലെ പെണ്ണുങ്ങള്‍ പോലും പൊട്ടിപ്പോയ ആ ചങ്ങാത്തത്തെ ഓര്‍ത്ത്‌ വ്യാകുലപ്പെട്ടു മൂക്ക് ചീറ്റി കവിള്‍ ചുവപ്പിച്ചു..എന്റെ വീടിന്റെ ഉമ്മറത്തെ  അവരുടെ പരദൂഷണ സദസ്സുകളില്‍ ഇന്നും ഇന്നലെയും ഈ സൌഹൃദം ചര്‍ച്ചക്ക് വന്നു . അപ്പുറത്തെ വീട്ടിലെ താത്ത പറഞ്ഞത് കുറച്ചു രസകരായി തോന്നി ; ഇന്നാലും ന്റെബലെ  ഓല് എത്ര നല്ല ചങ്ങായിചികള്‍ഏന്   അവുസാനം ഇങ്ങനെ തെറ്റിപ്പിരിയുന്നു ഞമ്മളൊക്കെ സ്വപ്നത്തില്‍ പോലുംവിചാരിച്ചിട്ടിലീന് 
.. പല വിധ സ്ത്രീ ശബ്ദങ്ങള്‍ പാതിയുറക്കത്തില്‍ ഞാന്‍ കേട്ടിരുന്നു പൊതുവേ ഫെമിനിസ്ടായ ഞമ്മളെ ഉമ്മയുടെ ആശങ്കകള്‍ പോലുംഞമ്മക്ക് നല്ല രസമായി തോന്നി ... എങ്കിലും ഈ സൌഹൃദം പൊട്ടിപ്പോളിഞ്ഞതിന്നു   കാരണം എന്തായിരിക്കും ??



 അങ്ങനെ അവസാനം അവരും പിരിഞ്ഞു .. പറഞ്ഞു വന്നത് മറ്റാരെയും കുറിച്ചല്ല തമിഴക  മക്കളുടെ  അമ്മയും ,പുരൈട്ചി തലൈവിയും മറ്റു കച്ചി അരസിയല്കാര്കെല്യെല്ലാം പേര് കേട്ടാലെ സുമ്മാ അതറുന്ന  സിംഹി കുമാരി ജെ ജയലളിതാവും നമ്മളെ സെല്‍വനും 
ടീമുമൊക്കെ സിന്നമ്മാന്നും അല്ലെങ്കില്‍ ചിന്നാമ്മാന്നും വിളിക്കുന്ന (നിഴല്‍ ഓഫ് ജയലളിത )  ശശികലയും പത്തു മുപ്പതു വര്‍ഷക്കാലത്തെ സൌഹ്രദത്തിന്നു ഇതാ തിരശീലയിട്ടിരിക്കുന്നു ,. തമിഴകത്ത് ഇപ്പൊ തിരക്കിട്ട ചര്‍ച്ച നടക്കുകയാ .. ചിന്നമ്മ അമ്മയെ വിട്ടു വന്ന സ്ഥിതിക്ക് ഡി. എം കെ യിലെങ്ങാനും ചേര്‍ന്ന് കളഞ്ഞു  നമ്മളെയൊക്കെ അത്ഭുതപ്പെടുതുമോ അതോ പണ്ട് തെറ്റിപ്പിരിഞ്ഞു പിന്നേം അടിഞ്ഞു ചെന്ന പോലെ വീണ്ടും അങ്ങോട്ട്‌ തന്നെ പോകുമോ  ?? 

അന്തക്കാലത്ത് ......

Monday, December 12, 2011

മാലാഖമാര്‍ കുറുകുകയാണ്

ഈ മാലാഖമാര്‍ ഒരു ഒന്നൊന്നര മാലാഖമാരാണ്‌. നമ്മള്‍ ഒന്ന് വീണു കഴിഞ്ഞാല്‍, ശരീരത്തില്‍ ചൂട്  കൂടിയാല്‍,ലൂസ് മോഷന്‍ ആയാല്‍ നമ്മളെ ഈ മാലാഖ കൊച്ചുങ്ങള്‍ പരിചരിക്കും.
 കെട്ടിയോള് നോക്കുന്നെലും ഭംഗിയായി നോക്കും.ഇനിയും ഈ മാലാഖമാരെ പേരെടുത്തു പരിചയപ്പെടുതണ്ടല്ലോ ആ വേണെങ്കില്‍ ഒന്നാവാം!ഇല്ലേ .... 
ഓരോ ഹോസ്പിടലിന്റെയും അവിഭാച്യ ഘടകമായ നഴ്സുമാര്‍..............   
 ഈയിടെയായി ഈ മാലാഖമാരുടെ നിറത്തിന്നൊരു  ചെറിയ മാറ്റം വന്നോ എന്നൊരു സംശയമില്ലാതില്യ. ഒരു ചിന്ന  ബ്ലൂ കലര്‍പ്.  ഇപ്പൊ പലര്ക്കും ഇത് പോലൊരു സംശയോക്കെ തോന്നി തുടങ്ങിയിട്ടുണ്ടാകും.


ചെറുപ്പത്തില്‍ എന്‍റെ വീടിന്‍റെ അടുത്തുള്ള  ഹെല്‍ത്ത്‌ സെന്ററിലെ നുഴ്സുമാരുന്നു പറഞ്ഞാ ഞാനാദ്യം ഓര്‍ക്കുക ആ അറ്റം   കൂര്‍ത്ത
തടിച്ച വെളുത്ത സാധനമാണ് സൂചി (പിന്നെ ഞാന്‍ വല്തായപ്പോ പേര് മാറ്റി ഇന്‍ജെക്ഷന്‍) ശരിക്കും ആ സൂചിയും കയ്യില്‍ പിടിച്ചു കൊണ്ട് മേര്യമ്മ  സിസ്റ്റര്‍ ഒരു വരവ് വരും ആവു! ഒരുവിധം ധൈര്യന്മാരുടെ ധൈര്യം പീസാവുനത് ഞാന്‍
കണ്ടതാണ്. മേര്യമ്മ  ആ  വരവ്  വന്നു ഇരുംബോലക്ക പോലത്തെ ആ ഉരുണ്ട കയ്യോണ്ട്  കുണ്ടിക്ക് നോക്കി ഒരു കുത്ത് കുത്തും ന്നട്ട് ഒരു പഞ്ഞി കൊടുക്കും കൂടെ വന്നോന്റെ  കയ്യില്‍  ന്നട്ട് ഉയിഞ്ഞോലാന്‍ ഒരു പറച്ചിലും പറഞ്ഞു പെണ്ണുങ്ങളോട് ഔടെ കൂടി നിന്നതിനു  നാല് വര്‍ത്താനം പറഞ്ഞു ആസ്പത്രി ചവിട്ടി ക്കുലുക്കി ഒരു പോക്കാണ് . പക്ഷെ ഏതു പാതി രാത്രി ചെന്ന് അവരെ വിളിച്ചാലും കിലോമീറ്ററുകള്‍ നടന്നു അവര്‍ ഏതോ മൂലയ്ക്ക്
 പേറ്റുനോവ്   കിട്ടി ക്കിടക്കുന്ന പെണ്ണിന്റെ  വീട്ടില്‍   പോയി പേര്‍ എടുത്തു കുട്ടിയെ കുളിപ്പിച്ചാണ് തിരികെ പോകുക പൈസ കൊടുത്താല്‍ വാങ്ങും ഇല്ലെങ്കില്‍ വേണ്ട .
അവര് മരിച്ചആ ദിവസം എന്‍റെ വീട്ടിലുള്ളതും അല്ലാത്തതുമായ പെണ്ണുങ്ങള്‍ കൂട്ടമായിരുന്നു മുഖം ചെമാപ്പിച്ചു മൂക്ക് ചീറ്റിയത് വെറുതെയായിരുന്നില്ല .അവര് ശരിക്കും ഒരു മാലാഖ തന്നെയായിരുന്നു .  ഇന്ന് ഞാന്‍ അവരെ ഓര്‍ക്കാന്‍ കാരണം ഇന്നത്തെ ഈ "നീല ചേല ചുറ്റിയ പുതിയ മാലാഖമാരാണ"
 ഞാനും  എന്റെ സുഹൃത്തും കൂടി നാട്ടിലെ ഒരു സ്വകാര്യ ഹോസ്പിറ്റലില്‍ പോയി, പോയ വകയില്‍ ഓനൊരു സൂചിയും പാസ്സായി. ഈ നിമിഷം മുതലാണ്‌ ഞാന്‍ങ്ങനെയൊക്കെ ചിന്തിച്ചു പോയത് .  

വെള്ള സാരിയുടുത്ത ഒരു മാലാഖ കൊച്ചു ഇവന്റെ അടുത്ത് വന്നു ആദ്യം പ്രഷര്‍,ബ്ലഡ്‌ പിന്നേം കുറെ ചേര്‍ന്ന് നിന്ന് എടുക്കാന്‍ പറ്റുന്ന ടെസ്ടൊക്കെ എടുത്തു  ശേഷം കിട്ടിയതാണ് സൂചി,  ഹൌ! അവന്റെയോക്കൊരു ഭ്യാഗ്യംന്നു വരെ എനിക്ക് തോന്നിപ്പോയി.അവളൊരു നേരിയ സൂചിയെടുത്ത് വളരെ നേര്‍ത്ത  അവളുടെ കൈ കൊണ്ട് അവന്റെ "ആ ഭാഗത്തെ"ഡ്രസ്സ്‌ വളരെ നാടകീയമായി നീക്കുന്നു, ഒരു മസാല കമന്റും പാസ്സാക്കി ഓള് ‍വളരെ മൃദുവായി ആ സൂചി കുത്തി"ഹോ" കഴിഞ്ഞില്ല അവള് തന്നെ ആ ഭാഗം മനോഹരമായി  തിരുംമുന്നുമുണ്ട്. ശരിക്കും ഒരു സൂചി കിട്ടാന്‍ , ഞമ്മളും  കൊതിച്ചു പോയി .......  ആശുപത്രിയില്‍ നിന്നും ഇറങ്ങിയത്‌ മുതല്‍ അവന്‍ വല്ലാത്തൊരു ഉന്മാധത്തിലായിരുന്നു.  അവളുടെ ഒരു തിരുമ്മു ഹും ഞാന്‍ അങ്ങനെ  പറഞ്ഞവനെ  അടക്കാന്‍ നോക്കി  എവടെ ഒരു 10   ദിവസത്തിന്നു ശേഷം .......... 
രാത്രിയിലെ ഇറച്ചിത്തിണ്ടില്‍ നിന്നും അന്നത്തെ വെട്ടു അവസാനിപ്പിച്ചു അന്ന്  വെട്ടികൂട്ടിയവന്റെ ചേട്ടന്‍ വരുന്നത് കണ്ടു തിന്ടിലിരുന്നു  ഒപ്പീസ് ചൊല്ലി പിരിയാന്‍ നേരം............ ഒരു വിധപ്പെട്ട  കുരുകലിസ്റ്റുകള്‍   കുറുകുന്ന അതി മനോഹരമായ ആ മുഹൂര്‍ത്തം ...... വീട്ടിലേക്കുള്ള വഴി അപ്രത്തെ സുലോച്ചനെടത്തി  കരണ്ടു ലാഭിക്കനോണ്ട് ഇരുള്‍  നിറഞ്ഞതായിരുന്നു  (പുഷ്പേട്ടന്നു  ചാടാനാണെന്നു ചില അസൂയക്കാര് പറഞ്ഞു പരതുന്നുണ്ടെന്നു ചേച്ചിയുടെ പരാതി )  ഞാന്‍ പാതി വഴിയിലെത്തിയെപ്പോഴുണ്ട് പിന്നിലാരോ പ്രേത മ്യൂസിക്‌ ഇടുന്നു "തമ്പുരാനെ  പള്ളന്റെ ഉള്ളിന്നു ഒരു കാളല്‍" അതാ കെടക്കുന്നു വെള്ളത്തുണി മരത്തിന്റെ ചോട്ടില്‍ ബോധം  പോണോ പോകണ്ടായോ എന്ന് സംശയിച്ചത് കൊണ്ടാവണം എനിക്ക് ബോധം പോയില്ല കുറച്ചപ്പുറത്ത്‌ ഒരു ആക്ടിവ കിടക്കുന്നത് കണ്ടു നോക്കിയപ്പഴോ ദാ  പുതിയ കുരുകലുകാരന്‍...  ആരാട അപ്രതെന്നു ചോദിച്ചപ്പോ ഭക്ഷണം വെക്കാന്‍    പറഞ്ഞു കാഞ്ഞ  വയറുമായി വീട്ടിപ്പോനോന്റെ കയ്യില്‍ എന്തുണ്ട്?  കുന്തം രണ്ടു പച്ച തെറികൊടുത്തപ്പോള്‍ കുറുകല്‍നിറുത്തി വള്ളി പുള്ളി വിടാതെ നമ്പര്‍ ഒപ്പിച്ചതും വിളിച്ചതടക്കം സകല പുരാണവും കെട്ടഴിഞ്ഞു ആ മാലാഖ തിരുമ്മു നടത്തിയതിനു ശേഷം ഒരു പരവേശം പോലെ ..... അതിന്നു  ശേഷം ഒരു മിനി തിരുമമിന്നു ആസ്പത്രി മതിലിന്റെ ഉയരം അളക്കാന്‍ ഡേറ്റ് കണ്ടു വെച്ചപ്പോഴാത്രേ ഞമ്മന്റെ  ആഗമനം......... ഓനും ഓളും മതിലിന്റെ ഉയരവും വേലിക്കിടയിലെ മുള്ളില്ലാത്ത ഭാഗവും അന്വേഷിച്ചു ഇന്നും പാതിരാക്കിരുന്നു കുരുകാരുണ്ട്  ....... ഇന്നും തീരാത്ത കുറുകല്‍..............


പാതി പ്രാകികൊണ്ടാണ് മാമന്റെ മോള് പ്രസവിച്ചപ്പോം ആസ്പത്രിയില്‍ രാത്രിപേടിക്ക്‌  നിന്നത്.  പറയ്യാതെ വയ്യ ഈ സ്ട്രെക്ച്ചര്‍ എന്നൊക്കെ പറയണത് ഈ ശവങ്ങള്കെ പറ്റൊള്ളുട്ടോ എങ്ങനെ ഇവിടെ kഒറങ്ങാന്‍ പറ്റും . എല്ലാം സഹിക്കാം നാട്ടിലുള്ള കൊതുനേം കൊത്താളിനേം ഒക്കെ കൊല്ലാന്‍ പറയണ  ആസ്പത്രിക്കാരുടെ മുന്നില്‍ ജീവിക്കാന്‍   പോട്ടെ ലോകത്തെ സകലമാന ഹലാക്കിലെ കൊതും അവടെണ്ട്.  രാജയും കനി മോളുമൊക്കെ ജയിലില്‍ കിടന്നതോണ്ട് രാജ്യത്തെഞമ്മളെ  പോലത്തെ പോയത്തക്കാരുക്ക് കിട്ടിയ  ഇന്റര്‍  നെറ്റ്  സംവിധാനം കൊണ്ട് വല്ല മുല്ലപ്പൂവു വിപ്ലവവും ഇവടെ പറ്റുമോ ന്നു  നോക്കാന്‍ വേണ്ടി ഫെസ്ബൂകില്‍ കയറി നേരം ഉന്തിത്തള്ളി നീക്കി  അന്നേരം മുതല്‍ മാമന്റെ മോളെ കുട്ടി കരച്ചിലിന്റുള്ളിലെ സംഗതി ശരിയായില്ലാന്നും പറഞ്ഞു കരച്ചില് പ്രാക്ടീസ് ചെയ്യുന്നുണ്ട്  ഇതൊന്നു നിര്‍ത്താന്‍ വേണ്ടി രണ്ടു വട്ടം വരാന്തന്റെ അങ്ങേ തലക്കലെ മാലാഖമാരെ ഉമ്മയും അമ്മായിയും കൂടി അവരുടെ  ബൂത്തില്‍ ചെന്ന് കണ്ടപ്പോഴും ആ  മാലാഖ തല ചെരിച്ചു പിടിച്ചു വെള്ള അംഗ വസ്ത്രവും പ്രഷര്‍ നോക്കുന്ന ആ മഹത്തായ അംശ വടിയും അവിടെ മേശപ്പുറത്തു വിശ്രമിക്കാന്‍ വിട്ടിട്ടു ചെവിയൂട് ചേര്‍ത്ത് വെച്ച  മൊബൈലിലൂടെ കുശു കുശുക്കുകയല്ലാതെ ഒന്ന് എഴുന്നേറ്റു കൂടിയില്ല.
ഞാന്‍ ഇത്തിരി ചൂടില്‍ ചെന്നത് കൊണ്ടാവണം എന്റെ കൂടെ ഇങ്ങു പോന്നു. ഉമ്മക്കും അമ്മായിക്കും നേടാന്‍ ‍ പറ്റാത്തത് നേടിയവന്‍ എന്നാ അഹങ്കാരത്തില്‍  ഞാന്‍ നെഞ്ച് വിരിച്ചു നടന്നു ............. കുട്ടിയെ പിടിച്ചവള്‍ നാലഞ്ചടി അടിച്ചു ഞമ്മളെ അനന്തരവനല്ലേ  ‍സാധകം  നിര്‍ത്തുന്നില്ല  മാത്രവുമല്ല ഉച്ചസ്ഥായിയിലേക്ക് നീങ്ങുകയും ചെയ്തു . ഇത് വരെ കുറുകി ചുവന്ന അവളുടെ മോന്തംമാലെ ചോപ്പോക്കെ അങ്ങട്ട് പോയി കൊറച്ചു കഴിഞ്ഞു  മുടി നരച്ച സിസ്റെരും വല്യുമ്മയും കൂടിയാണ് ഏറെ നേരത്തെ തട്ടലുകള്‍കും മുട്ടലുകള്‍കുമിടയില്‍  "സാധകം " നിര്‍ത്തിച്ചത് . കുറച്ചു നേരം 
കഴിഞ്ഞപ്പോള്‍ മുഖത്ത് ഒരു വലിഞ്ഞ ചിരിയുമായി ആ  മാലാഖ എന്റടുത് വന്നു . പറഞ്ഞു വരുമ്പോ അങ്ങനെയാണല്ലോ അവള്‍ക് എന്നെ പതിനാറു കൊല്ലം മുന്നേ പരിചയം. വര്‍ത്താനം പിടിക്കാഞ്ഞിട്ടാവണം ഉമ്മ ഒരു "റ" ഇട്ടു  അവള്‍ എന്നെ കൂടുതല്‍ പരിചയം പുതുക്കാനായി ബൂത്തിലേക്ക് ക്ഷണിച്ചു .......  എന്ന് പറഞ്ഞു അവള്‍ തിരിയുന്ന ആ നിമിഷത്തില്‍ അനന്തരവന്‍ ചെക്കന്‍ സാധകം പുനരാരംഭിച്ചു  . അവള്‍ എന്റെ നേരെ നോക്കി ഒരു ചീഞ്ഞ ചിരി പാസ്‌ ആക്കി ....... ഒരു തല്‍കാല സമാധാനത്തിന്നു ചെക്കന്റെ വായില്ക് പെങ്ങള് മുല തിരുകി അവന്റെ വായടപ്പിച്ചു . മാലാഖ ഉമ്മയുടെ തീക്ഷ്ണമായ നോട്ടത്തിന്റെ ചൂടേറ്റു ബൂത്തിലേക്ക് എടുത്തെറിയപ്പെട്ടു ....... കുറച്ചു സമയങ്ങള്‍ക് ശേഷം ബൂതിന്നു പിന്നിലെ ഗോവണി വഴി മറ്റൊരു മാലാഖ വിയര്‍ത്തു കുളിച് ജോലിയില്‍   പ്രവേശിച്ചു. പിന്നില്‍ വന്ന ആരോടോ പോ പോ എന്നും പറയുന്ന കേട്ട് ആരാന്നു ചോദിച്ചപ്പോ അതൊരു ചാവാലി പട്ടിയാണെന്ന് പറഞ്ഞു . ലുങ്കിയുടുത്ത ഒരു വാലില്ലാത്ത ഇരു കാലി നായ  താഴെ മതിലിന്നിടയിലൂടെ നൂണ്ടു പോകുന്നുണ്ട്. കുഞ്ഞു വീണ്ടും ഒരു വട്ടം കൂടി സാധകം ചെയ്തു അല്പം ഉച്ചസ്ഥായിയില്‍ തന്നെ ....... ലേശം പേടിച്ചത് കൊന്ണ്ട് വീണ്ടും ബൂത്ത്‌ ലകഷ്യമാക്കി ഞാന്‍ നടന്നു ..... ബൂതിനകത്ത് അപ്പോഴും അടക്കിയ ചിരികളും കുശു കുശുപ്പുകളും കേള്‍കുന്നുണ്ട്.. പാടില്ലായിരുന്നു എന്നാ ഭാവത്തില്‍ തോറ്റ ജേതാവിനെപോലെ ഞാന്‍ തിരിച്ചു നടന്നു....... മാലാഖമാര്‍ ഉറങ്ങാറില്ല 
അവര്‍ കുരുകുകയാണ്.....  അവരുടെ ഭക്തരെ രാത്രി വൈകിയും അവരുടെ ജോലിയുമായി 

ബന്ധപ്പെട്ട  ജീവശാസ്ത്ര നാമങ്ങളുടെ  സമാഹരത്താല്‍ ധന്യമാക്കുന്നു, ജീവന്റെ പുതിയ തുടിപ്പുകളുണ്ടാകുന്ന വഴികളെ കുറിച്ച ആലോചിച് ചിരിക്കുകയും മുഖം ചുമപ്പിക്കുകയും ചെയ്യുന്നു.  ഇപ്പോള്‍ നേരത്തെ വന്ന മാലാഖ  ഗ്ലൂക്കോസ്  കുപ്പികള്‍കിടയില്‍ അകലെ എങ്ങോ നിന്നും തന്റെ ഫോണിലേക്ക് വിളിച്ച ഭക്തനെ തന്റെ നാദ മാധുരിയാല്‍ അനുഗ്രഹിക്കുന്നു എനിക്ക് അവളെ ശല്യപ്പെടുത്തണം എന്നില്ലായിരുന്നു .. സംസാരത്തിന്നിടക്ക് അവള്‍  എന്നെ ഒരു നോട്ടം കൊണ്ടും മറ്റും അനുഗ്രഹിച്ചതിനാല്‍ എന്റെ കാലുകള്‍ വല്യുമ്മയുടെ കട്ടിലിന്നു നേരെ പോകുമ്പോള്‍ ഉമ്മയോടായി പറഞ്ഞു;  അവര്‍ ചെറിയ പിള്ളാരല്ലേ ... നമുക്കാ നരച്ച നഴ്സിനെ വിളിക്കാം  അവരാകുമ്പോള്‍ ഇത്തിരി പരിച്ചയമുണ്ടാകില്ലേ .. നാലിന്നു പൊടുന്നനെ ഒരു കൊതു നിദ്രാഭംഘം വരുത്തിയപ്പോഴും കൊതുകിന്റെ മൂളിപ്പാട്ട് പോലെ ആ കുശു കുശുപ്പു എന്റെ കാതിലെത്തുന്നുണ്ടായിരുന്നു ............. മാലാഖമാര്‍ക് ഉറക്കമില്ലല്ലോ  അവള്‍ അപ്പോഴും     മറ്റൊരു ആരാധകന്റെമൊബൈല്‍ ലേക്ക് വിളിച്ചു കുറുകുന്നു ണ്ടായിരുന്നു... 


       so pleas dont disturb them........





(ഇതിന്നര്‍ഥം എല്ലാ നഴ്സുമാരും ഇങ്ങനെയാണെന്നല്ല നന്നായി ജോലി ചെയ്യുന്നവര്‍ ഇന്നുമുണ്ട്  അവരെ സല്യൂട്ട് ചെയ്യാം )



ഇതും ജൈസുന്റെ ഒരു തമാശ

Thursday, December 8, 2011

രൂപാന്തരം


അവളെ അറിയാമോ ?????
 
അവളെന്ന് പറഞ്ഞാല്‍  എങ്ങനെ അറിയാന അല്ലെ                                       
നമ്മള്‍  അങ്ങനെ  എത്ര അവളുമാരെ കാണുന്നു ദിനം

 അന്ന് ആ............ സമയം 

അവള്‍....... അരികിലൂടെ നടന്നകലുമ്പോള്‍ ആ വായു പോലും
കളഭം മണക്കുമായിരുന്നു..........
ബസിലെ  അവളുടെ സീറ്റിന്നു  പുറകില്‍
ദിവസവും വന്നിരിക്കുമ്പോള്‍ എന്‍റെ മുഖത്തേക്ക്
കാറ്റ് കൊണ്ടെത്തിച്ച ആ മുടിയിഴകള്‍
എന്‍റെ ഉള്ളില്‍ മോഹത്തിന്റെ  ഒരല കടല്‍ നിറച്ചിരുന്നു
ആ കാര്‍കൂന്തലുകള്‍ ആയിരിക്കണം
വിരസമായ ഓഫീസ് പകലുകളില്‍
എന്നെ മുന്നോട്ടു നടക്കാന്‍ പ്രേരിപ്പിച്ചത്
ആ കാര്കൂന്തലുകളില്‍ ഞാന്‍ എനിക്കായൊരു
വാനപ്രസ്ഥം പ്രതീക്ഷിച്ചിരുന്നു
എന്‍റെ സ്വപ്നങ്ങളില്‍ ആ മനോഹര കേശ ഭാരം
പ്രണയവും മോഹവും നിറച്ചിരുന്നു
ഞാന്‍ എന്റെ പ്രണയം അവള്‍ക് മുന്നില്‍
സമര്‍പിച്ചു കാത്തിരുന്നു '
പ്രതീക്ഷിച്ചത് പോലെ  അവള്‍
എന്‍റെ പ്രണയം സ്വീകരിച്ചത് 
ഞാന്‍ ഉള്പുലകത്തോടെ തിരിച്ചറിഞ്ഞു
പ്രണയ ചാപല്യങ്ങളുടെ ആ നാളുകളില്‍
എന്നെ മോഹിപ്പിച്ച ആ കാര്‍ കൂന്തലുകള്‍
ഞാന്‍ വകഞ്ഞു  മാറ്റി അവളുടെ 
നഗ്നമായ കഴുത്തില്‍ ഉമ്മ വെക്കുമ്പോള്‍
അവളില്‍ വികാരത്തിന്‍റെ വേലിയേറ്റം
ഞാന്‍ കണ്ടിരുന്നു
പതിവില്ലാതെ  ഒരു ദിവസം
അവളുടെ  ഫ്ലാറ്റിലെ ഒരു പുതപ്പിന് കീഴില്‍
അവള്‍ അവളുടെ നെറ്റിയിലെ                                                                            
രക്തചന്ദനക്കുറി എന്‍റെ മുഖത്ത് തേച്ച
ആ സായാഹ്നത്തില്‍ ആരോ അത് വഴി കടന്നപ്പോള്‍
ആ കാര്കൂന്തലുകള്‍ എനിക്കൊളിക്കാന്‍
ഒരു ഒളിയിടവുമായി.                                                                          
ഇന്നലെ.............